25 November 2010

നീല ബക്കറ്റ്‌ - ഒരു ഓര്‍മ കുറിപ്പ്(ഏറ്റവും കുറഞ്ഞത്‌, ഒരു ബക്കറ്റെന്‍കിലും നഷ്ടപ്പെട്ട് പോയ എന്‍റെ എല്ലാ നവോദയന്‍ സുഹൃത്തുകള്‍ക്കുമായി)

ജിന്ജിയും, കട്ടയും, ജുബ്ബനും, ബോട്ടിയും വാസിയും ചാളപ്പനും പരധനും എല്ലാം കഥാപാത്രങ്ങള്‍ മാത്രമാണ്..അവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സാദ്രിശ്യം എന്തായാലും തോന്നും എന്ന് ഉറപ്പായത് കൊണ്ട് പറയട്ടെ..

അത്

അത്

തികച്ചും സത്യമാണ്.. അതെ ഇത് അവര്‍ തന്നെ,, നിങ്ങള്‍ ഉദ്വെശിച്ചവര്‍ തന്നെ...


"ആ ബക്കറ്റ്‌ ... നീല ബക്കറ്റ്‌, അത് പോയല്ലോ..!!" ഈ പാട്ട് എല്ലാരുവരും കേട്ടിട്ടുണ്ടാകുമെന്നു കരുതട്ടെ....

ഹോസ്റ്റല്‍ ജീവിതത്തിലെ ഒരു വലിയ നാഴിക കല്ലായിരുന്നു ബക്കറ്റ്‌..
.ഞാനും എന്‍റെ കൂട്ടുകാരും ആറാം ക്ലാസ്സില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞങ്ങളുടെ ഈറ്റവും വലിയ തലവേദന ആയിരുന്നു.. 'ബക്കറ്റ്‌...'ഞങ്ങളുടെ മാത്രമല്ല.. ഞങ്ങളുടെ അമ്മമാരുടെയും... പുതിയ ബക്കറ്റ്‌ മേടിച്ചു കൊണ്ടു വന്നു ഒരു വഴിക്കായി എന്‍റെ അമ്മ ഒരിക്കല്‍ എന്നോട് ചോദിച്ചു"അല്ല, മോനെ.. സത്യം പറ, നിനക്കെന്താ അവിടെ ബക്കറ്റ്‌ കച്ച്ചോടമാണോ..?" എന്ന്...!! മറുപടി ഒന്നും പറഞ്ഞില്ലേലും, എനിക്കും തോന്നിയിരുന്നു.. ഇവിടെയുള്ള ആര്‍ക്കോ വീട്ടില്‍ ബക്കറ്റ്‌ കച്ചവടം ഉണ്ടെന്ന്, ഇല്ലേല്‍ രക്തത്തിന് പകരം ബക്കറ്റ്‌ ഉരുക്കി കുടിക്കുന്ന ഏതോ ഒരു ചാത്തന്‍ ഞങ്ങളുടെ കൂടെ ഉണ്ടാവണം..
കാരണം, ബക്കെറ്റുകള്‍ അപ്രത്യക്ഷമായിരുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.. എവിടെയിങ്ങിലും വെച്ച് മറന്നു, ഓര്‍മ വരുമ്പോളേക്കും അത് 'പട്ടാളത്തിന്‍റെ വര്‍ക്ക്‌ഷോപ്പിലെതിയ കാറിന്‍റെ അവസ്ഥയിലെതിയിട്ടുണ്ടയിരിക്കും' പിന്നെ നോക്കിയിട്ട് ഒരു കാര്യവുമില്ല.. പോടീ പോലും കണ്ടുകിട്ടുകിയില്ല... ഇനി ബക്കറ്റ്‌, പോയാലും കണ്ടു പിട്ക്കാനായി പല വഴികളും ഞങ്ങള്‍ പ്രയോഗിച്ചു നോക്കിയിരുന്നു... പക്ഷെ ബക്കറ്റ്‌ പോയി കഴിഞ്ഞാല്‍ അത് തിരിച്ചു കിട്ടുക എന്നത് ഒരു അപൂര്‍വ സംഭവം (അപ്പോള്‍ തന്നെ ഒരു ലോട്ടറി എടുത്താല്‍ അത് അടിക്കുമെന്ന് 100 ശതമാനം ഗ്യരണ്ടീ ആയിരുന്നു) ആയിരുന്നതിനാല്‍ അതിനൊരു ഉത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല...

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ബക്കറ്റ്‌ എന്നത് ഒരു സംഭവം അല്ലാതായി മാറി..
പക്ഷെ അപ്പോഴും പുതിയ പിള്ളാരുടെ ബക്കെറ്റുകള്‍ കാണാതാകുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു...

അടി കിട്ടി മടുത്ത പട്ടി കടിക്കാന്‍ പഠിച്ച പോലെ.പിന്നീടുള്ള ജീവിതത്തില്‍, എല്ലതിനും ഉള്ള ഉത്തരങ്ങള്‍ ഓരോരുത്തര്‍ അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ കണ്ടെത്തി...

രസകരമായ അനുഭവങ്ങള്‍.. ഉത്തരങ്ങള്‍..
ബോട്ടി പറഞ്ഞു.. "പിള്ളേര്‍ടെ പണിയാടക്കെ.. അവന്മാര്‍ക്ക് കളക്ഷന്‍ ഇന്‍ട്രടക്കെ"ബോട്ടിക്കനെങ്കില്‍ കളര്‍ ബക്കെറ്റിന്റെ ഒരു കളക്ഷന്‍ ആയിരുന്നു.. പച്ചയും മഞ്ഞയും നീലയും മുതല്‍, ഫ്ലൂറോസെന്‍റ് വരെ..

ജിന്ജിയുടെ ഭാഷയില്‍ അത് വലിയ ബിസിനസ്‌ ആയിരുന്നു.. ജിഞ്ചി ബക്കറ്റ്‌ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങി..

ആര്‍ക്കു ഏതു കളരിലുമുള്ള ബക്കെറ്റ് നിമിഷങ്ങല്കകം എത്തിച്ചു കൊടുക്കാന്‍ കട്ടക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു..

ജുബ്ബനനെങ്കില്‍ ഒരു സാറിനെ സംശയിച്ചു, ആ പത പിന്തുടര്‍ന്നു.. ബകെറ്റില്‍ ഒരു ബിരുദം എടുക്കാനുള്ള പുറപാടിലായിരുന്നു അവന്‍..കെമിസ്ട്രി ലാബില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടു വരുന്ന ആസിഡ് ഒഴിച്ച് എല്ലാ ബക്കെറ്റുകള്‍ ഉരുക്കി നശിപ്പിച്ചു കൊണ്ടിരുന്നു...

വാസിക്കാണെങ്കില്‍ ബക്കറ്റ്‌ ചെണ്ടയും, തബലയും മദ്ദളവും ഒക്കെ ആയിരുന്നു.. ദിവസവും ഓരോ ബക്കറ്റ്‌ വേണമായിരുന്നു..

പരധന്‍ ബക്കെറ്റില്‍ കലകള്‍ തീര്‍ത്തു..

ചാളപ്പന്‍റെ ബക്കറ്റ്‌ ഒരിക്കലും പോയില്ല അതിനു ഒരു പൂട്ടും താക്കോലും ഉണ്ടായിരുന്നു..

പിന്നെയും ധാരാളം പേര്‍, പല വഴികളില്‍ ആയി യാത്ര തുടര്‍ന്നു..

ബക്കെറ്റിനായുള്ള ആ യാത്രയില്‍ പലരും പല ബക്കെറ്റുകളും പിന്നെ പല കപ്പുകളും നേടിയെടുത്തു....

ഞാനിന്നും ഓടികൊണ്ടിരിക്കുന്നു.. ഒരു ബക്കെറ്റുമായി, പൊട്ടിയ വക്കുള്ള ഒരു നീല ബക്കെറ്റുമായി...

2 comments:

Sooraj said...

super da.... ente same life...

Unknown said...

ella navodayansinteyum ithu thanneyayirunnu avastha.. all those names r my mates'..