30 July 2013

പ്രണയിച്ചു തുടങ്ങട്ടെ, ഞാന്‍ ഒരു വട്ടം കൂടെ!

പകലിന്‍റെ മനോഹാരിത മറഞ്ഞ പോയ, താരങ്ങളും നിലാവും നിറങ്ങളുമില്ലാത്ത ഒരു രാത്രിയില്‍
വെള്ളിടി വെട്ടേറ്റ കാര്‍മേഘങ്ങള്‍ കരഞ്ഞു തുടങ്ങിയിരിക്കുന്നു..
മൂകമായ ഏതോ ശോകവും പേറി എന്നെ പോലെ തന്നെ ആരെയോ തേടുന്ന ആ രാത്രിയില്‍
ഞാന്‍ പകലിലെ ഞാന്‍, പക്ഷെ ഏകനായിരുന്നില്ല.
ഇന്നലെ പെയ്ത മഴയില്‍, മണ്ണിന്റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
പുതുജീവന്‍റെ നാമ്പുകളുമായി, എന്തോ തിരയുന്ന പാറ്റകളും
പകലിന്‍റെ സ്വപ്നവീചികളില്‍, തേന്‍പാത്രങ്ങളില്‍ നിന്നും വഴി തെറ്റി
പാറി അലയുന്ന ഒറ്റപെട്ട വണ്ടിന്‍ മൂളലും, രാത്രിയുടെ സ്വന്തം, നിറമില്ലാത്ത നിശാശലഭങ്ങളും
എന്‍റെ കൂട്ടിനുണ്ടായിരുന്നു...

കാലത്തിന്റെ കുത്തൊഴുക്കിലേക്ക് ഒരു കുഞ്ഞു കുപ്പിയിലാക്കി
അവള്‍ എന്നോ എവിടെയോ വെച്ചെനിക്ക് വേണ്ടി എറിഞ്ഞ
ഒരു തുണ്ടം കടലാസ് കഷണം എന്നോട് പറഞ്ഞു, അവളുടെ സ്നേഹത്തിനെ കുറിച്ച്.. സ്നേഹത്തിന്‍റെ ആഴത്തിനെ കുറിച്ച്..

ചെവിക്കു പിറകിലെ മുടിയിഴകള്‍ക്ക് വരെ വെള്ളിനിറം പടര്‍ന്നു പിടിച്ചിരിക്കുന്നു..
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കാന് കൊതിച്ചു..
കണ്ണുകള്‍ക്ക് കാണണമെങ്കില്‍ കണ്ണട വേണം, മനസ്സെന്നോടതാവശ്യപെട്ടില്ല..

* * * * * * * * * * * * * * * * * * * * * * * * * * * * * *

നിറം മങ്ങാത്തൊരു കൊച്ചു പനിനീര്‍ പൂവുമായി ഞാന്‍ കാത്തുനിന്നു..
മുട്ടുകാലുകളുടെ പരിഭവം, ഹൃദയത്തിനെ വേദനിപ്പിച്ചപ്പോള്‍, ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍, തോറ്റതെന്‍ പ്രണയമായിരുന്നു..
ഞാന്‍ അറിഞ്ഞിരുന്നില്ല, പരസ്പരം പങ്കുവെക്കാതെ.. മുറിവേറ്റ മനസ്സുമായി ഞങ്ങള്‍ തിരിഞ്ഞു നടക്കുകയായിരുന്നെന്നു..

* * * * * * * * * * * * * * * * * * * * * * * * * * * * * *

മഴകളും വേനലുകളും താണ്ടി കാലം ഒരുപാടു മുന്നോട്ടു കുതിച്ചിരിക്കുന്നു...


ഞാന്‍ വീണ്ടും പിറകിലേക്ക് നടന്നു തുടങ്ങുകയാണെന്ന് തോന്നി...

ഒരു വേള
എന്നിലെ ബാല്യം വീണ്ടുമുണര്‍ന്നു... എന്നോട് ചോദിച്ചു
"പ്രണയിച്ചു തുടങ്ങട്ടെ, ഞാന്‍ ഒരു വട്ടം കൂടെ.."


വാക്കുകളിലെ ദൈവം!

മുത്തശ്ശി പറഞ്ഞു തന്നു പഠിപ്പിച്ചു, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പൊരുതുന്ന മനുഷ്യരുടെ കഥ..
അച്ഛന്‍ ഇന്റെര്‍നെറ്റില്‍ നിന്നും ഫോട്ടോകളും വീഡിയോകളും എടുത്തു കാണിച്ചു തന്നു, കുടിവെള്ളത്തിനായി അലയുന്ന എന്നെ പോലെ ഉള്ള കൊച്ചു കുട്ടികളുടെ കഥ

പറയുന്നവ..
അവരുടെ കണ്ണുകളിലെ ആ ദയനീയ ഭാവത്തില്‍, ഞാന്‍ ദൈവ സ്പര്‍ശം കണ്ടു..
അന്ന് രാത്രി ഉറക്കം വന്നില്ല.. മനസ്സ് നിറയെ ആ ചിന്ത ആയിരുന്നു.. ഒരു നേരത്തെ ആഹാരം അതും സമയത്ത് തന്നെ കിട്ടിയില്ലേല്‍, എനിക്ക് ഭ്രാന്ത്‌ പിടിക്കാറുണ്ട്,
എന്നിട്ടും എത്ര തവണ ആഹാരം ഞാന്‍ ബാകി വെച്ച് ഞാന്‍ കളഞ്ഞിട്ടുണ്ട്.. അപ്പൊ അവരുടെ കാര്യം.. ദിവസങ്ങളോളം ഭക്ഷണമില്ലാതെ.. വെള്ളമില്ലാതെ.. ആകെ കൂടെ

മനസ്സ് വല്ലാതായി, കരച്ചിലും വന്നു തുടങ്ങി..
ആ രാത്രിയില്‍ മനസ്സ്, ഞാന്‍ അറിയാതെ മന്ത്രിച്ചു.. ഇനി ഭക്ഷണം ഒരിക്കലും കളയാനിട വരില്ല.. വലുതായാല്‍ പവപെട്ടവരുടെ വിശപ്പടക്കാന്‍'വേണ്ടി ഒരുപാട് ചെയ്യണം..

പിറ്റേന്ന് ഉച്ചക്ക് മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ വഴക്കിടുന്ന ശബ്ദം കേട്ടാണ് ഞാന്‍ പുറത്തേക്കു വന്നത്..
"ഇവിടെ ഒന്നും ഇല്ല" എന്നും പറഞ്ഞു അകത്തേക്ക് തന്റെ മുറുക്കാന്‍ ചെല്ലവുമായി കയറി വരുന്ന മുത്തശ്ശി..
പുറത്തു ഒരു വയസ്സായ ധര്‍മ്മക്കാരന്‍ നിന്ന് പറയുന്നു "അമ്മാ, ഏതാവതും കൊടുന്ഗോ.. പസിക്കറത്..."
ആ കണ്ണുകളിലും, മുത്തശ്ശി കാണാതെ പോയ, ദൈവ സ്പര്‍ശം ഞാന്‍ കണ്ടു..
ആരുടേയും ആജ്ഞക്ക് കാതു കൊടുക്കാതെ ഓടി പോയി അടുക്കളയില്‍ നിന്നും ചോറും കറിയും കൊണ്ട് വന്നു ധര്‍മ്മകാരന്റെ പാത്രത്തിലിട്ടു കൊടുത്തു..
മുത്തശ്ശിയുടെ ദേഷ്യം പിടിച്ചു ഉറക്കയുള്ള ചോദ്യത്തിന് മറുപടി കൊടുക്കാതെ തിരിഞ്ഞ നടക്കുമ്പോള്‍, ശബ്ദം കേട്ട് വന്ന അമ്മയോട് ഞാന്‍ പറഞ്ഞു
"എന്‍റെ ഒരു നേരത്തെ ചോറാണ് ഞാന്‍ അയാള്‍ക്ക് കൊടുത്തത്, എനിക്കിനി രാത്രി മതി ചോറ്"
തിരിച്ചു എന്‍റെ മുറിയില്‍ കയറുന്നതിനു മുന്‍പ് അന്തം വിട്ടു നില്‍കുന്ന മുത്തശ്ശിയോടു ഞാന്‍ ചോദിച്ചു..
"കൊല്ലം കൊറേ ആയില്ലേ, ശ്രീകൃഷ്ണനെ പൂജിക്കുന്നത്, ഇത് വരെ നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ...???"
മറുപടിക്ക് കാത്തു നില്‍ക്കാതെ ഞാന്‍ മുറിയില്‍ കയറി വാതി അടച്ചിട്ടു ഉറക്കനെ വിളിച്ചു പറഞ്ഞു
"എങ്ങനെ കാണാന....!! വെറുതെ കൊറേ ചന്ദന തിരി കത്തിചോണ്ടിരുന്നിട്ട് കാര്യില്ലാ..."



വളരെ അധികം മനസ്സിന് സുഖം തോന്നിയ ദിവസം, ഫാന്‍ ഇട്ടു ബെഡ്ഡില്‍ മലര്‍ന്നു കിടക്കുമ്പോള്‍ തോന്നി
വാക്കുകളില്‍ ദൈവത്തെയും, മനസ്സില്‍ ചെകുത്താനെയും കൊണ്ട് നടക്കുന്ന മത ഭ്രാന്തന്മാരുടെ മറ്റൊരു പതിപ്പ് തന്നെയാണ് എന്‍റെ മുത്തശ്ശീംന്നു!!

കുറവ് മാര്‍ക്സ്‌ തരണേ!

ഫെയര്‍ എന്‍ ലാവലിയുടെ പരസ്യം കണ്ടിട്ടാണെന്ന് തോന്നുന്നു, മുഖത്തെ പാട് മാറ്റാനായിട്ട് ഉണ്ണിക്കുട്ടന്‍ പ്രാര്‍ത്ഥിച്ചത് "ദൈവമേ എനിക്ക് കുറവ് മാര്‍ക്സ്‌ തരണേ.."

പ്രാര്‍ത്ഥന ദൈവം കേട്ടു..

ഒന്‍പതു കൊല്ലത്തെ പഠനതിനുള്ളില്‍ ആദ്യമായി, ഉണ്ണികുട്ടന്‍ കുറവ് മാര്‍ക്കുമായി വീട്ടില്‍ കയറി വന്നിട്ട്,
അച്ഛനോട് പറഞ്ഞു.. "ദൈവം ചതിച്ചച്ചാ, ദൈവം ചതിച്ചു...!!"