പതിവിലും നേരം വൈകി അയാൾ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. കുറ്റിക്കാടും കഴിഞ്ഞു ശ്മശ്ശാനമെത്തിയപ്പോൾ മനസ്സിൽ ഒരു ശങ്കയും, അതോടൊപ്പം ഒരു നേരിയ വെളിച്ചവും തലയിൽ വിരിഞ്ഞു. അയാൾ തന്റെ ഫ്ലാഷ് ഇല്ലാത്ത മൊബെയിൽ ക്യാമറ പതുക്കെ ഓൺ ചെയ്തു, സാവധാനം നടന്നു. 'എന്തേലും മരുന്നിനു കിട്ട്‌യാലൊ, എഫ്ബി സ്റ്റാറ്റസിനു കൂടെ ഒരു ഫോട്ടൊയും.. പിന്നെ ലൈകിന്റെ ഒരു ഘോഷയാത്ര തന്നെയാകും '
പിറ്റേ നാൾ അയാളുടെ എഫ്ബി വാളിൽ കമ്മന്റുകൾക്കൊപ്പം ഹാരങ്ങളും റീത്തുകളും കൊണ്ടു നിറഞ്ഞിരുന്നു.
ആളുകൾ കുശുകുശുത്തു ' എന്തൊ കണ്ടു പേടിച്ചതാണത്രെ '
No comments:
Post a Comment